Sati's book world

Sati's book world we are online book seller based in thrissur. we sell literary works. fiction and nonfiction.

മിനിക്കഥ – പാസ്സ്‌വേര്‍ഡ്‌======================🔴 സതി പെന്‍ഷന്‍തുക കൂടിയിട്ടുണ്ടോ എന്നു നോക്കാനായി അക്കൌണ്ടില്‍ കയറാന്‍ ...
19/08/2026

മിനിക്കഥ – പാസ്സ്‌വേര്‍ഡ്‌
======================
🔴 സതി

പെന്‍ഷന്‍തുക കൂടിയിട്ടുണ്ടോ എന്നു നോക്കാനായി അക്കൌണ്ടില്‍ കയറാന്‍ ശ്രമിച്ചപ്പോഴാണ് പാസ്സ്‌വേര്‍ഡ്‌ തെറ്റിയത്. ഡയറിയില്‍ നോക്കി ഉറപ്പുവരുത്തി വീണ്ടും ടൈപ്പ് ചെയ്തപ്പോഴും തഥൈവ.

പാസ്സ്‌വേര്‍ഡ്‌ മറന്നു, രക്ഷിക്കണം എന്നപേക്ഷിച്ചപ്പോള്‍ യന്തിരന്‍ മെയില്‍ ഐഡി ചോദിച്ചു. ടൈപ്പ് ചെയ്ത മെയില്‍ ഐഡി യന്തിരന്‍ നിഷ്കരുണം തള്ളി. ബാങ്ക് രേഖകളില്‍ പഴയ മെയില്‍ ഐഡിയായിരുന്നു എന്നോര്‍മ്മിച്ചപ്പോള്‍ അതു കൊടുത്തുനോക്കി. അതിലേക്കവനയച്ച മാന്ത്രികസംഖ്യ ഹാജരാക്കാന്‍ ഉത്തരവായി. അതിനു മെയില്‍ തുറക്കണ്ടേ. അവന്‍റെ വിലാസവും രൂപവും അപ്പാടെ മാറിയിരിക്കുന്നു. എത്ര തപ്പിയിട്ടും പാസ്സ്‌വേര്‍ഡ്‌ കിട്ടുന്നുമില്ല.

എല്ലാം നശിച്ചാലും പാസ്സ്‌വേര്‍ഡുകള്‍ സുരക്ഷിതമായിരിക്കാനായി പറമ്പിലെ ഞാവല്‍ത്തടിയില്‍ കൊത്തിവച്ച അക്ഷരങ്ങളും അക്കങ്ങളും വായിച്ചെടുത്തു, മെയില്‍ തുറന്നു, മാന്ത്രികസംഖ്യ കൈക്കലാക്കി, ബാങ്കിന്‍റെ ക്ലൌഡനു കൊടുത്തു. അപ്പോളവന്‍ ഒറ്റച്ചോദ്യം, നീ ആദ്യം പഠിച്ച സ്കൂളിന്‍റെ പേരെന്ത്? ക്യാപ്പിറ്റല്‍ പണിഷ്മെന്റാണോ തിരിഞ്ഞുകുത്താണോ സ്പെല്ലിംഗ്കളിയാണോ എന്നൊന്നുമറിയില്ല, ക്ലൌഡന്‍ വാതിലടച്ചു.

തന്‍റെ കാലം കഴിഞ്ഞെന്ന വിഷണ്ണഭാവത്തില്‍ മാനം നോക്കിയിരിക്കുമ്പോള്‍ പേരക്കുട്ടി പരീക്ഷ കഴിഞ്ഞു കരഞ്ഞും പിഴിഞ്ഞും വരുന്നു. ചോദ്യങ്ങള്‍ കണ്ടപ്പോള്‍ പേടിച്ചു പോയത്രെ. പഠിച്ചതൊന്നും ഓര്‍മ്മ വന്നില്ലത്രെ. അക്കങ്ങളും സമവാക്യങ്ങളും തുള്ളിക്കളിച്ചുപോലും.

സമാധാനമായി, പ്രായത്തിന്‍റെയല്ല പ്രശ്നം!

മില്ലെനിയം സുന്ദരർ സതിയുടെ വേറിട്ട കഥകളുടെ സമാഹാരം." ചെറുകഥകളുടെ മർമ്മം തനിക്ക് അറിയാമെന്ന് ഈ കഥകളിലൂടെ സതി സാക്ഷ്യപ്പെട...
10/08/2026

മില്ലെനിയം സുന്ദരർ

സതിയുടെ വേറിട്ട കഥകളുടെ സമാഹാരം.

" ചെറുകഥകളുടെ മർമ്മം തനിക്ക് അറിയാമെന്ന് ഈ കഥകളിലൂടെ സതി സാക്ഷ്യപ്പെടുത്തുന്നു. അതിവാചാലതയില്ല,ലളിതമായ ഭാഷ, ചടുലമായ ആഖ്യാനം"

മലയാളത്തിലെ അതിപ്രശസ്തനായ കഥാകൃത്ത് വൈശാഖൻ മാഷ് ഈ സമാഹാരത്തെക്കുറിച്ച് പറയുന്നു.

കോപ്പികൾക്ക് വിളിക്കുക

9074042517

വായനക്കാരെ നടുക്കി ഉണർത്തുന്ന കഥകൾ  കോപ്പികൾക്ക് വിളിക്കുക 9074042517
05/08/2026

വായനക്കാരെ നടുക്കി ഉണർത്തുന്ന കഥകൾ

കോപ്പികൾക്ക് വിളിക്കുക
9074042517

മലയാള സാഹിത്യത്തിലെ ചിരപ്രതിഷ്ഠ നേടിയ കഥാകൃത്തുക്കളും നോവലിസ്റ്റുകളും, സമീപകാലത്ത് ഇറങ്ങിയ  വ്യത്യസ്തമായ കഥാസമാഹാരം 'ഹാർ...
02/08/2026

മലയാള സാഹിത്യത്തിലെ ചിരപ്രതിഷ്ഠ നേടിയ കഥാകൃത്തുക്കളും നോവലിസ്റ്റുകളും, സമീപകാലത്ത് ഇറങ്ങിയ വ്യത്യസ്തമായ കഥാസമാഹാരം 'ഹാർമോണിക് ചലനങ്ങൾ ' വായിച്ച് അഭിപ്രായം പങ്കിടുന്നു.
മലയാള ചെറുകഥാസാഹിത്യത്തിലെ ഏറ്റവും പുതിയ ഭാവുകത്വത്തെ അടയാളപ്പെടുത്തുന്ന കഥാസമാഹാരം.

കോപ്പികൾക്ക് വിളിക്കുക

മിനിക്കഥ – പെണ്ണും പന്തും  🔴  സതി ഇറാനും അമേരിക്കയും തമ്മില്‍ കളി മൂക്കുമ്പോള്‍ ക്യാമറാമാന്‍ അവളുടെ പിന്നാലെയായിരുന്നു. ...
30/07/2026

മിനിക്കഥ – പെണ്ണും പന്തും 🔴 സതി

ഇറാനും അമേരിക്കയും തമ്മില്‍ കളി മൂക്കുമ്പോള്‍ ക്യാമറാമാന്‍ അവളുടെ പിന്നാലെയായിരുന്നു. ചുവപ്പും നീലയും ഇടകലര്‍ന്ന ചുരുണ്ട കൂന്തളമിളക്കി, ഇറാന്‍ മുന്നേറുമ്പോള്‍ ഇടയ്ക്കിടക്ക് ഇരിപ്പിടത്തില്‍നിന്ന് ചാടിയെഴുന്നേറ്റ, ചായമടിച്ച നീളന്‍മുഖത്ത് മാറിമറിയുന്ന വികാരവിക്ഷോഭങ്ങളില്‍ കളിയുടെ പുരോഗതി പ്രതിഫലിപ്പിച്ച അവളുടെ പിന്നാലെ.

അവള്‍ ഇറാന്‍റെ പ്രതീക്ഷയുടെയും അമേരിക്കയുടെ വെറുപ്പിന്‍റെയും പ്രതീകമായി സ്റ്റേഡിയത്തില്‍ നീന്തിത്തുടിച്ചു. ഇറാന്‍ അനുകൂല ചാനലുകള്‍ അവളെ കൊണ്ടാടി, യാങ്കികള്‍ കൂക്കിവിളിച്ചു.

ടീമിനോടൊപ്പം ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ അവളുമിറങ്ങി. അവിടെനിന്ന് നേരെ കാരാഗൃഹത്തിലേക്ക്. പൊതുയിടത്ത് മുടിയിഴകള്‍ പ്രദര്‍ശിപ്പിച്ച കുറ്റം.

“ശത്രുവിന്‍റെ ശത്രു മിത്രം” പോലും ഗുണം ചെയ്തില്ല.

മതമാണ്‌ മതമാണ്‌ മതം മാത്രമാണല്ലോ പ്രശ്നം.

വളരെ ലളിതവും സരസവും ആയ ഭാഷയിൽ, പല സാഹചര്യത്തിലും പല തരത്തിലും ഉള്ള  10 കഥകൾ അടങ്ങിയ ഈ സമാഹാരം വായിച്ചപ്പോൾ, നമ്മൾ നേരിൽ ...
26/07/2026

വളരെ ലളിതവും സരസവും ആയ ഭാഷയിൽ, പല സാഹചര്യത്തിലും പല തരത്തിലും ഉള്ള 10 കഥകൾ അടങ്ങിയ ഈ സമാഹാരം വായിച്ചപ്പോൾ, നമ്മൾ നേരിൽ അനുഭവിച്ച പലതുമായും, അതോടൊപ്പം നമുക്കറിയുന്ന പലരുടേയും അനുഭവങ്ങളുമായും തീർച്ചയായും സാമ്യം തോന്നുന്നു.

‘സതി’ എന്ന് തൂലിക നാമം ഉള്ള, സതീഷ് കുമാർ എന്ന എഴുത്തുകാരനെ നേരിട്ട് എനിക്കറിയില്ല. പക്ഷെ 'ഹാർമോണിക് ചലനങ്ങൾ' എന്ന പുസ്തക വായനയിലൂടെ അദ്ദേഹത്തെ അറിയുന്നു. അദ്ദേഹത്തിന്‍റെ എഴുത്തിനു ഒരു പ്രത്യേക ഒഴുക്കുണ്ട്.

വളരെ ലളിതവും സരസവും ആയ ഭാഷയിൽ, പല സാഹചര്യത്തിലും പല തരത്തിലും ഉള്ള 10 കഥകൾ അടങ്ങിയ ഈ സമാഹാരം വായിച്ചപ്പോൾ, നമ്മൾ നേരിൽ അനുഭവിച്ച പലതുമായും, അതോടൊപ്പം നമുക്കറിയുന്ന പലരുടേയും അനുഭവങ്ങളുമായും തീർച്ചയായും സാമ്യം തോന്നുന്നു. പലതിലും നമ്മളെത്തന്നെയോ നമുക്ക് അറിയാവുന്നവരേയോ ആണ് കാണാൻ കഴിഞ്ഞത്. അതേ സമയം, ഓരോ കഥയും ഒന്നിനൊന്നു വ്യത്യസ്ത വിഷയങ്ങളെ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.

"പാഡ്" വാങ്ങാൻ പോയ റോസ്മോളെ എനിക്ക് വളരെ നന്നായി അറിയാം. പിറകെ ഓടിപ്പോയ അമ്മയേയും..!

"ഹിമകണങ്ങൾ വീഴാതെ എന്‍റെ ഒരു രാവും പുലർന്നിട്ടില്ല.."ചുടുചുംബനം എന്ന കഥയിൽ, കോളേജ് വരാന്തയിൽ നിന്ന് ഋഷികേഷ് ഹിമയോടിത് പറയുമ്പോൾ, ഞാനും അവിടെ അവർക്കൊപ്പം ഉള്ളത് പോലെത്തന്നെ തോന്നി.. ഈ കഥയിലുടനീളം വായനക്കാരിൽ പ്രണയത്തിന്‍റെ സ്പന്ദനങ്ങൾ അനുഭവപ്പെടുന്നു..

IT മേഖലയിലെ കഥ പറയുന്ന "ഡിജിറ്റൽ വാല്യൂസ്" ശരിക്കും ജോലിയിലെ യഥാർഥ്യങ്ങളുടെ തിരിച്ചറിവ് കഥയിലൂടെ വായനക്കാർക്ക് മനസ്സിലാക്കി കൊടുക്കുന്നു.

"പോളിസിയാണ് വിഷയം" എന്ന കഥയിലെ പിള്ളച്ചേട്ടനേയും എനിക്ക് നല്ല പരിചയം തോന്നി. തോന്നിയതല്ല..എനിക്ക് അവരെ അറിയാം...

"ഈശ്വരാ ഇന്നെന്താണാവോ" ഒറ്റയിരുപ്പിൽ വായിച്ചു... വിരുപാക്ഷനും , സുന്ദരാക്ഷിയും അടിപൊളി..പെട്ടെന്ന് തീർന്നുപോയത് പോലെ!

"അനന്തമജ്ഞാതമവർണ്ണനീയം" വായിച്ചപ്പോൾ പുതുതലമുറയുടെ ചിന്തകൾ, ശരികൾ ഒക്കെ നമ്മേയും ചിന്തിപ്പിക്കും.

'ചൈതന്യാശ്രമം' വായിച്ചു നിർത്തിയപ്പോൾ പെട്ടെന്ന് 10 കഥയും കഴിഞ്ഞല്ലോ എന്ന പരിഭവം തോന്നും.

ചെറിയ ഒരു പുസ്തകം കൊണ്ട് വായനയുടെ ഒരു അനുഭൂതി പകർന്നു തന്നതിന് സതിക്ക് നന്ദി.....



ഹാർമോണിക് ചലനങ്ങൾ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങൾ

മനസ്സിന്‍റെ അടിയൊഴുക്കുകള്‍ എങ്ങനെ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് വരച്ചുകാട്ടുന്ന മനോഹരകഥകളുടെ സമാഹാരമാണ് സതിയുടെ "ഹാർമോണിക് ചലനങ്ങൾ" എന്ന രണ്ടാമത്തെ പുസ്തകം. പുതുമ പേരിൽത്തന്നെ തുടങ്ങുന്നു. ഇംഗ്ലീഷും, മലയാളവും ചേർന്ന ശീർഷകങ്ങൾ. ആദ്യപുസ്തകം "മില്ലെനിയം സുന്ദരര്‍"; രണ്ടാമത്തേത് "ഹാർമോണിക് ചലനങ്ങൾ."

"ചേച്ചി ചാർ

മിനിക്കഥ – ഉത്തരക്കടലാസ്🔴 സതി പരീക്ഷാഫലം കണ്ടപ്പോള്‍ അശ്വത് ഭട്ട് സര്‍ദാര്‍ തല കറങ്ങി വീണു. ഫിസിക്സില്‍ അവന് 63. തൊണ്ണൂറ...
24/07/2026

മിനിക്കഥ – ഉത്തരക്കടലാസ്

🔴 സതി

പരീക്ഷാഫലം കണ്ടപ്പോള്‍ അശ്വത് ഭട്ട് സര്‍ദാര്‍ തല കറങ്ങി വീണു. ഫിസിക്സില്‍ അവന് 63. തൊണ്ണൂറിനു മുകളില്‍ പ്രതീക്ഷിച്ചതാണ്. പുന:പ്പരിശോധനയ്ക്ക് കൊടുക്കാന്‍ ഉത്തരക്കടലാസ് വാങ്ങിയപ്പോള്‍ അവന്‍റെ തല വീണ്ടും കറങ്ങി.

“ഇതെന്‍റെയല്ലാ, എന്‍റെ പേപ്പര്‍ ഇങ്ങനല്ലാ”
അവന്‍ സമൂഹമാദ്ധ്യമങ്ങളില്‍ വിളിച്ചുകൂവി.

അപ്പോള്‍ നാടിന്‍റെ പല ഭാഗങ്ങളിലും മിത്രങ്ങള്‍ അവന്‍റെ അപ്പനപ്പൂപ്പന്മാരെ ഓര്‍ത്തുകൊണ്ടിരുന്നു. പക്ഷേ അവനു സഹിക്കാഞ്ഞത് “പാക്കിസ്ഥാനി” എന്നു മന്ത്രി വിളിച്ചതായിരുന്നു. ആ വിളിയില്‍ നാടുനീളെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ റിപ്പബ്ലിക്കന്‍ ടിവിയിലെ മൂപ്പിലാന്‍ ഞെട്ടിക്കുന്ന ആ വാര്‍ത്ത‍ പുറത്തുവിട്ടു. മന്ത്രിക്ക് തെറ്റിയതല്ല, അസീഫ ഭൂട്ടോ സര്‍ദാരിയുടെ ഉത്തരക്കടലാസായിരുന്നു മാറിയെത്തിയത്.

“ശത്രുരാജ്യത്തിന്‍റെ പ്രഥമപൗരയുടെ ഉത്തരക്കടലാസ് ഇന്ത്യയിലെത്തിയതിനു മന്ത്രി രാജിവയ്ക്കണ്ടേ?” എന്ന്‍ ചര്‍ച്ചയില്‍ ഒരു വെളിവില്ലാത്തവന്‍ ചോദിച്ചപ്പോള്‍ തെല്ലൊന്നു കുഴങ്ങിയെങ്കിലും ഉടനടി വന്നു മൂപ്പില്‍സിന്‍റെ ഊറിച്ചിരിച്ചുള്ള മറുപടി,

“അയല്‍രാജ്യവുമായി സമാധാനം ഊട്ടിയുറപ്പിക്കാനുള്ള ജിയുടെ പൊടിക്കൈകളല്ലേ നിഷ്ക്കളങ്കരേ”

മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും 'നവീനമായ' കഥകളുടെ സമാഹാരം. കോപ്പികൾക്ക് വിളിക്കുക/ വാട്ട്സ്ആപ്പ് ചെയ്താലും മതിയാവ...
20/07/2026

മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും 'നവീനമായ' കഥകളുടെ സമാഹാരം. കോപ്പികൾക്ക് വിളിക്കുക/ വാട്ട്സ്ആപ്പ് ചെയ്താലും മതിയാവും.

കറന്റ്‌ ബുക്സ് ശാഖകളിലും ഓൺലൈനിലും ലഭ്യമാണ്.

വിളിക്കേണ്ട നമ്പർ
9074042517



Current Books Thrissur

മിനിക്കഥ – ആവേശംദേശസ്നേഹവും സാമൂഹ്യബോധവും സ്വാതന്ത്ര്യവാഞ്ജയും  കുത്തിയൊലിച്ചൊഴുകി മനസ്സില്‍ പ്രളയം സൃഷ്ടിച്ച രാവിലാണ് അ...
16/07/2026

മിനിക്കഥ – ആവേശം

ദേശസ്നേഹവും സാമൂഹ്യബോധവും സ്വാതന്ത്ര്യവാഞ്ജയും കുത്തിയൊലിച്ചൊഴുകി മനസ്സില്‍ പ്രളയം സൃഷ്ടിച്ച രാവിലാണ് അവന്‍ രണ്ടിലൊന്നു തീരുമാനിക്കാന്‍ തീരുമാനിച്ചത്. ഒന്നുകില്‍ ഈ നാട് നന്നാകും, അല്ലെങ്കില്‍ ഞാന്‍ മണ്ണാകും.

രാഷ്ട്രീയത്തിലിറങ്ങി ഭരിച്ച് നാടിനെ മാറ്റിമറിച്ചാലോ?
അടി, തട, ചതി, തിരി, മറി – അയ്യയ്യോ, അതൊന്നും നമ്മളെപ്പോലുള്ള മര്യാദക്കാര്‍ക്ക് പറ്റൂലേ.

കച്ചവടസാമ്രാജ്യം കെട്ടിപ്പടുത്ത് ജനത്തിന് തൊഴിലും നാടിന് സമ്പത്തും?
കാശ്, ആപ്പ്, ഓട്ടം, വാട്ടം - അയ്യയ്യോ, അതൊന്നും നമ്മളെപ്പോലുള്ള സാധാരണക്കാര്‍ക്ക് പറ്റൂലേ.

സന്നദ്ധസംഘടന കെട്ടിപ്പടുത്ത് അശരണര്‍ക്ക് ആശ്വാസമായാലോ?
വരവ്, പിരിവ്, അടവ്, തടവ് - അയ്യയ്യോ, അതൊന്നും നമ്മളെപ്പോലുള്ള ശുദ്ധഗതിക്കാര്‍ക്ക് പറ്റൂലേ.

ഒറ്റവഴിയേ അവശേഷിച്ചിട്ടുള്ളൂ എന്ന ബോധ്യമുറച്ചപ്പോള്‍, അയാള്‍ മൊബൈലെടുത്ത് വാട്സാപ്പ് തുറന്നു.

🔴 സതി

ഹാർമോണിക് ചലനങ്ങൾ  ഒരു കറന്റ് ബുക്സ് പ്രസിദ്ധീകരണംമലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും 'നവീനമായ' കഥകളുടെ സമാഹാരം. കോപ്...
14/07/2026

ഹാർമോണിക് ചലനങ്ങൾ

ഒരു കറന്റ് ബുക്സ് പ്രസിദ്ധീകരണം

മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും 'നവീനമായ' കഥകളുടെ സമാഹാരം. കോപ്പികൾക്ക് വിളിക്കുക/ വാട്ട്സ്ആപ്പ് ചെയ്താലും മതിയാവും.

കറന്റ്‌ ബുക്സ് ശാഖകളിലും ഓൺലൈനിലും ലഭ്യമാണ്.

നേരിട്ട് പുസ്തകം ലഭിക്കാനായി വിളിക്കേണ്ട നമ്പർ
9074042517

Address

Plot No. 86, 4th Street, Nehru Nagar, Kuriachira PO, Thrissur/680006
Thrissur
KURIACHIRAPO-680006

Alerts

Be the first to know and let us send you an email when Sati's book world posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category